Pages

Sunday, April 10, 2011

EDITOR'S CORNER

കൊല്ലത്തെ വിശേഷങ്ങള്‍

ഗോപകുമാര്‍ നെടിയത്ത്


                          കേരളം ദൈവത്തിന്‍റെ സ്വന്തം നാട്.അതിലേറെ ദൈവം അനുഗ്രഹം ചൊരിഞ്ഞ നാട്കൊല്ലം.കായലും കയറും കടലും തോടും പുഴകളും മാമലകളും നിറഞ്ഞ നാട്.രണ്ടായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒന്ന് ച.കി.മീ വിസ്തീര്‍ണം.ജില്ലയുടെ കിഴക്ക് കേരളത്തിന്‍റെ  അതിര്‍ത്തിയായ സഹ്യ പര്‍വതനിര.പടിഞ്ഞാറു അറബിക്കടല്‍. മുപ്പത്തിയേഴ് കി.മീ നീളമുള്ള കടല്‍ത്തീരം.കല്ലടയാറും ഇത്തിക്കര ആറും പള്ളിക്കല്‍ ആറും പധാന നദികള്‍.ആയിരത്തി ഇരുന്നൂറ്റി പതിനൊന്നു ച.കി.മീ വനഭൂമി.അഷ്ടമുടി,പരവൂര്‍,ഇടവ,നടയറ കായലുകള്‍.

                         വേണാടിന്‍റെ  തലസ്ഥനമായിരുന്ന കൊല്ലം പിന്നീട് ദേശിങ്ങനാടിന്‍റെ  തലസ്ഥാനമായി.കായലുകളുടെയും കശുവണ്ടി വ്യവസായത്തിന്‍റെയും നാടാണ് കൊല്ലം.പ്രാചീനകാലത്ത് അറബിക്കടലിന്‍റെ  തീരത്തെ പ്രധാന തുറമുഖ നഗരമായിരുന്നു കൊല്ലം.അറബികള്‍,റോമാക്കാര്‍,ചൈനക്കാര്‍,ഗ്രീക്കുകാര്‍,ഫിനീഷ്യര്‍,പേര്‍ഷ്യക്കാര്‍,തുടങ്ങിയ വിദേശികള്‍ പുരാതന കാലം മുതല്‍ തന്നെ കൊല്ലം തുറമുഖത്ത് വാണിജ്യ  ആവശ്യങ്ങള്‍ക്കായി  എത്തിയിരുന്നു.'കൊല്ലം' എന്ന പേര് വന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്.കൊല്ലവര്‍ഷത്തിന്‍റെ  ആരംഭവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.


പ്രധാനമന്ത്രി കൊല്ലത്ത് 

ചടയമംഗലം: ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് അമ്പത്തിഎട്ടിനു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്‍റെ  ഹെലികോപ്ടര്‍ കൊല്ലം ആശ്രാമം മൈതാനത്ത് പറന്നിറങ്ങി.പതിവ് വേഷമായ വെളുത്ത കുര്‍ത്തയും പൈജാമയും നീല തലപ്പാവും അണിഞ്ഞു പ്രധാനമന്ത്രി പുറത്തേക്ക് വന്നപ്പോള്‍ സമയം ഒന്ന് മൂന്ന്.പ്രചാരണ ചൂടിന്‍റെ ഉച്ചവെയിലിലേക്ക് പൊന്‍ തിളക്കമായി പറന്നിറങ്ങിയ പ്രധാനമന്ത്രി യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയില്‍ എത്തിച്ചാണ് മടങ്ങിയത്.മന്‍മോഹന്‍ സിങ്ങിന്‍റെ  സന്ദര്‍ശനത്തിലൂടെ ഡി.സി.സി ഓഫീസ് അങ്കണത്തിലെ നെഹ്‌റു മണ്ഡപം മറ്റൊരു ചരിത്ര സന്ദര്‍ഭത്തിനു കൂടി വേദിയായി.

No comments:

Post a Comment